Breaking: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി!

കണ്ണൂർ: കേരളത്തെ നടുക്കിയ സൗമ്യ വധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന അതീവ ഗുരുതര കുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംസ്ഥാനത്ത് വലിയ ആശങ്കയും ഞെട്ടലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇയാൾക്കായി സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പോലീസ് വ്യാപക തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ നടത്തിയ പതിവ് സെൽ പരിശോധനയിലാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടത്. ഉടൻ തന്നെ ജയിലിനുള്ളിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെയാണ് ജയിൽ ചാടിയെന്ന് സ്ഥിരീകരിച്ചത്. ജയിൽ ഡിജിപിയെ ഉൾപ്പെടെ വിവരം അറിയിക്കുകയും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇയാളുടെ വിവരങ്ങൾ കൈമാറുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.

2011-ൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. ഈ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും, പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി ബലാത്സംഗ കുറ്റം ശരിവെച്ച് ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നു. ഈ വിധി വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading